Saturday, June 26, 2010

തഞ്ചാവൂർ

തമിഴ്‌നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ തഞ്ചാവൂർ.ബ്രിട്ടീഷുകാർ തഞ്ചോർ എന്നാണിതിനെ വിളിച്ചിരുന്നത്‌. തഞ്ചാവൂർ “തമിഴ്‌നാടിന്റെ അന്നപാത്രം“ എന്നും അറിയപ്പെടുന്നു. ചെന്നൈയിൽ നിന്നു 200 കി‌.മി. തെക്കു ഭാഗത്തായാണ്‌ തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദ്ദേശ്വരക്ഷേത്രത്തെ ചുറ്റി വളർച്ച പ്രാപിച്ച ഒരു നഗരമാണ്‌ തഞ്ചാവൂർ. അതുകൊണ്ട് ക്ഷേത്രനഗരങ്ങൾക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ പട്ടണം
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ പേരും തഞ്ചോർ എന്നു തന്നെ

തഞ്ചാവൂർ ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ, സാഹിത്യ, സംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്. കർണ്ണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂർ‍ നൽകിയിട്ടുള്ള സംഭാവനകൾ അതിരറ്റതാണു


തഞ്ചാവൂരിനെ ഒരിക്കൽ കർണ്ണാടക സംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു. ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജർ ,മുത്തുസ്വാമി ദീക്ഷിതർശ്യാമ ശാസ്ത്രികൾ എന്നിവർ‍ ഇവിടെയാണു ജീവിച്ചിരുന്നത്.

ഇവിടത്തെ തനതു ചിത്രകലാ രീതി തഞ്ചാവൂർ ചിത്രങ്ങൾ എന്ന പേരിലാണു ലോകമെമ്പാടും അറിയപ്പെടുന്നതു. തവിൽ എന്ന തുടികൊട്ടുന്ന വാദ്യോപകരണവും വീണയും തഞ്ചാവൂരിന്റെ സംഭാവനയാണ്
ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌. 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീർന്നതു
തഞ്ചാവൂരുകാർ മുഖ്യമായും കൃഷിക്കാരാണ്, കൂടാതെ ഇവിടുത്തെ വസ്ത്രനിർമ്മാണരംഗവും പേരു കേട്ടതാണ്.മുന്നിൽ കുടുക്കുകളുള്ള കുപ്പായം വെള്ളക്കാർ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിനു മുൻപെ തന്നെ ഇവിടങ്ങളിൽ ഉപയോഗത്തിൽ നിന്നിരുന്നു. നനുത്ത പരുത്തിവസ്ത്രങ്ങളാണിവിടെ കൂടുതലായും ഉണ്ടാക്കിയിരുന്നതു,
ക്ഷേത്രത്തിനു പുറമേ അനേകം മണ്ഡപങ്ങളോടുകൂടിയ കൊട്ടാരങ്ങൾ തഞ്ചാവൂരിലുണ്ടായിരുന്നു. രാജാക്കന്മാർ ഈ മണ്ഡപങ്ങളിലാണ്‌ രാജസഭ നടത്തിയിരുന്നത്

മറ്റൊരു സവിശേഷമായ സംഗതി ഇവിടെ ഉണ്ടാക്കുന്ന തഞ്ചാവൂർ പാവകളാണ്.അടുത്തായി തഞ്ചാവർ ചിത്രങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയും കൂടുതലായി നിർമ്മിച്ചു വരുന്നു

ക്ഷേത്രചുവരുകളിൽ ചോള രാജാക്കന്മാ൪ അവരുടെ വീരസാഹസിക പോരാട്ടങ്ങളും പരമ്പരകളെ പറ്റിയും കൊത്തിവയ്ച്ചിട്ടുള്ളതുകൊണ്ടു ഇതൊരു നല്ല ചരിത്രരേഖയാണു

തഞ്ചാവൂർ അതിന്റെ സാംസ്കാരിക പഠനത്തിനു പണ്ടെ പേരു കേട്ടതാണ്. 16-‍ം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട സരസ്വതി മഹൽ ഗ്രന്ഥശാല ഇപ്പൊഴും ഇവിടെയുണ്ട്‌. ഇവിടെ 30,000 ത്തോളം കൈയ്യെഴുത്തു പ്രതികൾ സൂക്ഷിച്ചിട്ടുണ്ട്‌. ഇന്നിതു മുഴുവനായും കംപ്യൂട്ടർവൽകരിക്കപ്പെട്ടു കഴിഞ്ഞു

ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളിൽ നിന്നാണു രാജ ഭരണകാലത്തെക്കുറിച്ചുള്ള അറിവുകൾ കിട്ടുന്നതു

അതി൯ പ്രകാരം അന്നു രാജാവു ക്ഷേത്രത്തിനു ചേർ‍ന്നു വീഥികൾ പണികഴിപ്പിക്കുകയും ഈ വഴികൾക്കിരുവശവും ക്ഷേത്ര നിർമ്മാണത്തൊഴിലാളികൾ താമസിക്കുകയും ചെയ്തിരുന്നു

എറ്റവും വലിയ തെരുവു വീരസാലൈ എന്നും അതിനോടു ചേർന്ന ചന്ത ത്രിഭുവനമേടെവിയാർ‍ എന്നുമാണു അറിയപ്പെട്ടിരുന്നതു


ഇന്നു ഈ നഗരത്തെ ഒരു വലിയ മേൽപ്പാലം രണ്ടായി ഭാഗം ചെയ്തതായികാണാം. ഇതിനു ഒരു വശം വാണിജ്യ മേഖലയും മറ്റേ വശം ആധുനിക ആവാസ കേന്ദ്രങ്ങളുമായാണു ഇപ്പോൾ ഉള്ളതു. പള്ളിയഗ്രഹാരം, കരന്തൈ, ഓൾഡ്‌ ടൗൺ, വിലാർ, നാഞ്ചിക്കോട്ടൈ വീഥി, മുനംബുച്ചാവടി, പൂക്കാര വീഥി, ന്യൂ ടൗൺ, ഓൾഡ്‌ ഹൗസിംഗ്‌ യൂണിറ്റ്‌, ശ്രീനിവാസപുരം തുടങ്ങിയ സ്ഥലങ്ങൾ ആണു പ്രധാന സിരാ കേന്ദ്രങ്ങൾ. ഇവിടെ 50 വർഷം പഴക്കമുള്ള ഒരു മെഡിക്കൽ കോളേജുള്ളതു കൊണ്ടു തഞ്ചാവൂർ നഗരത്തിൽ ഒരുപാടു ഡോക്ടർമാരെയും കാണുവാൻ സാധിയ്ക്കും. 18-ാ‍ം നൂറ്റണ്ടിൽ സ്ഥാപിക്കപ്പെട്ട സെ: പീറ്റേഴ്‌സ്‌ ഒരു പേരുകേട്ട വിദ്യാലയമാണ്.ഇന്ന് തഞ്ചാവൂരിൽ രണ്ടു സർവ്വകലാശാലകൾ ഉണ്ട്. തമിഴ്‌ സർവ്വകലാശാലയും ശാസ്ത്ര കൽപിത സർവ്വകലാശാലയും,ഇതിനു പുറമെ പേരുകേട്ട മെഡിക്കൽ കോളേജുൾപ്പടെ നിരവധി കോളേജുകളും ഗവേഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്‌. നെൽകൃഷി, മണ്ണു ജല ഗവേഷണ കേന്ദ്രങ്ങൾ ഇവയിൽ ചിലതാണ്.

Wednesday, May 5, 2010

ആലപ്പുഴയുടെ ഹരിതഭംഗി

കാണാം തുരിത്തിന്റെ സൌന്ദര്യം കാര്‍ഷിക വിസ്മയങ്ങളും

മദ്ധ്യ കേരളത്തിലെ ഒരു നഗരം. ആലപ്പുഴ ജില്ലയുടെ ആസ്ഥാനനഗരമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളില്‍ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളില്‍ ജലഗതാഗതത്തിനായി ഈ തോടുകള്‍ ഉപയോഗിച്ചിരുന്നു.ചുണ്ടന്‍ വള്ളങ്ങള്‍ക്ക്‌ പ്രസിദ്ധമാണ് ആലപ്പുഴ. വര്‍ഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്.  പുന്നപ്ര-വയലാര്‍ സമരങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ആലപ്പുഴ ജില്ലയുടെ പരിധിയില്‍ വരുന്നു.കേരളത്തില്‍ ഏറ്റവുമധികം നെല്‍കൃഷിയുള്ള രണ്ട് പ്രദേശങ്ങള്‍ കുട്ടനാടും പാലക്കാടുമാണ്. അതിനാല്‍ കുട്ടനാട് 'കേരളത്തിന്റെ നെല്ലറ'യെന്ന് അറിയപ്പെടുന്നു.


കൃഷ്ണ പുരം കൊട്ടാരം
ആലപ്പുഴ ജില്ലയില്‍ തെക്കേ അറ്റത് ഉള്ള കൃഷ്ണപുരം കൊട്ടാരം ഗജേന്ദ്രമോക്ഷം  ചുമര്‍ ചിത്രത്തിലുടെ പ്രശസ്തമായത്.കേരളത്തില്‍ കണ്ടതിയിട്ടുള്ള എറ്റവും വലിയ ഒറ്റ ചുമര്‍ ചിത്രം എന്നതു ഇതിനാണ്
പുരാവസ്തു വകുപ്പിന്റെ കിഴില്‍ സംരഷിക്കപടുന്ന കൊട്ടാരത്തില്‍ കേരള ചരിത്രത്തിലേക്ക്  വെളിച്ചം വിശുന്ന നാണയങ്ങള്‍ ,പ്രതിമകള്‍  ആയുധങ്ങള്‍ എന്നിവയുടെ വലിയ ശേഖരം ഉണ്ട്

പെരുമ്പളം ദ്വിപ്
ഏറണാകുളം  ആലപ്പുഴ ജില്ലകളുടെ അതിരായി വേമ്പനാട്ടു  കായലിനു നടുവില്‍ സ്ഥിതി ചെയുന്ന പഞ്ചായത്ത് അണു ഈ ദ്വിപ്. വിശാലമായ വേമ്പനാട്ടു കായലിന്റെ നീലവിരിമാറില്‍ ഒരു മരതകപ്പതക്കം പോലെ കിടക്കുന്ന മനോഹരമായ ഒരു ദ്വീപാണ് പെരുമ്പളം. പച്ചപ്പണിഞ്ഞ നെല്‍പ്പാടങ്ങളും, കേരവൃക്ഷങ്ങളും നിറഞ്ഞ ഈ നാടിന്റെ പ്രകൃതിമനോഹാരിത സഞ്ചാരികളെ മാടിവിളിക്കുന്നു. ചുറ്റിക്കിടക്കുന്ന വേമ്പനാട്ടു കായലോളങ്ങളില്‍ തട്ടിവരുന്ന സുഖകരമായ കാറ്റ് ഇവിടെ സമശീതോഷ്ണമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു.

ആര്‍ ബ്ലോക്ക്‌

കാര്‍ഷിക സംഗതിക വിദ്യയില്‍ വിസ്മയം അണു കുട്ടനാട് സമുദ്ര നിരപ്പിനു താഴെ വെള്ളത്തോട് മല്ലടിച്ച് പൊന്നു വിളയിക്കുന്ന ആര്‍ ബ്ലോക്ക്‌ ഇല്‍ തെങ്ങും മാവും കൊക്കോയും തഴച്ചു വല്ലരുനു 1500 ഏകേര്‍ വരുന്ന ഇവിടം എറ്റവും കുടുതല്‍ കള്ള് ഉല്‍പ്പദിപ്പിക്കൂന സ്ഥലം അണു,ബോട്ടുയാത്രയില്‍ നിന്ന് ഒരു 'ബ്രേക്ക്' എടുക്കേണ്ടവര്‍ക്ക് പറ്റിയ ഇടമാണ് മനോഹരമായ ഈ ചെറുദ്വീപുകള്‍. കായലിനു നടുവില്‍ മനുഷ്യനുണ്ടാക്കിയ ഈ ദ്വീപുകള്‍ ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളമാണ്. 
 ആലപ്പുഴ  കടല്‍ തീരം

പഴയ പ്രതാപത്തിന്റെ ഓര്‍മകളും പേറി കടല്‍ പാലം 148  വര്‍ഷമായി കടല്‍ സഞ്ചരികള്‍ക്ക് വെളിച്ചം വിതറുന്നു പഞ്ചാര മണല്‍ തരികള്‍ നിറഞ്ഞ കടല്‍ തിരം കുട്ടികള്‍ക്ക് കളിക്കാന്‍ വിജയ പാര്‍ക്ക് ബോട്ടിങ്ങിന് സീവ്യൂ  പാര്‍ക്ക്‌

വേമ്പനാട്ടു കായല്‍  ‌

വേമ്പനാട് എന്നു കേട്ടാല്‍ കുളിരു കോരാറില്ലേ? 570 ഹൌസ് ബോട്ടും നൂറോളം സാധാരണ ബോട്ടുകളും അന്‍പതോളം റിസോര്‍ട്ടുകളുമുണ്ട് ഇൌ മേഖലയില്‍.കുട്ടനാടിന്‍െറ ജീവനാഡിയാണ് വേമ്പനാട്ടുകായല്‍. കേരളത്തിലെ ഏറ്റവും വലിയ ഈ കായല്‍ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്നു. അഴീക്കോട് കായല്‍, കൊച്ചിക്കായല്‍, ചെമ്പ് കായല്‍, വൈക്കം കായല്‍, കുമരകം കായല്‍ എന്നിങ്ങനെ ഒാരോ പ്രദേശത്തും ഒാരോ പേരാണ് വേമ്പനാട്ടുകായലിന്. ഹൌസ്ബോട്ടുകളിലെ യാത്രയാണ് വേമ്പനാട്ടുകായലിലെ പ്രധാന ആകര്‍ഷണം. ഒട്ടേറെ പക്ഷികളെ ഇവിടെ കാണാം. വ്യത്യസ്ത തരം മത്സ്യങ്ങങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ കായല്‍.


കായല്‍ മീന്‍ വിളമ്പുന്ന കടകളാണ് ആലപ്പുഴയുടെ രുചി പേരുമ 
നല്ല ഭക്ഷണം യാത്രയുടെ ആനന്ദം  വര്ധിപിക്കും അപ്പോള്‍ പിടിച്ചടുത്ത പൊരിച്ചു തരുന്ന മീനും കുട്ടി ഒരു ഉണ്ണ്‍ എതു യാത്രയും രസകരം ആക്കും ആലപ്പുഴയുടെ രുചി പേരുമയില്‍ ഇതും പെടും നല്ല കായല്‍ മീന്‍ന്റെ പെരുമ മീന്‍ കറികളും പൊരിച്ച മീനും കുട്ടി ഒരു ഉണ്ണ്‍.ജില്ലയുടെ എതു ഭാഗത്ത്‌ പോയാലും ഇത്തരം ഭാക്ഷണം വിളമ്പുന്നനിരവധി കായലോര കടകള്‍ കാണാം എല്ലാതരം കടകളും മീന്‍ തന്നെ മെനു കരിമീന്‍ മപ്പാസ്‌ ,വരാല്‍ മപ്പാസ്‌ വഴ ഇല യില്‍ പോള്ളിച്ചടുക്കുന്ന കരിമീനും വാരലും,പൊരിച്ചതും പിര വറ്റിച്ചതും എല്ലാം രുചികരം ഒപ്പം കപ്പയും കക്ക ഇറച്ചിയും 

Thursday, March 18, 2010

ധനുഷ്കോടി

ഇതൊരു പട്ടണം ആയിരുന്നു.മറ്റേതൊരു പട്ടണത്തെയും പോലെ,കാറ്റു വന്നു കട പുഴകും മുമ്പ് ...
സ്പന്ദനങ്ങളം ശബ്ദങ്ങളും ഉപേക്ഷിച്ചു പോയ ധനുഷ്കോടി.വിവരിക്കാനാവാത്ത വിഹ്വലതകളുടെ വിജനപഥം.ആത്മാവില്ലാത്ത രുപം പോലെ

തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്ത്‌ ഒരു കടലോര പ്രദേശമാണ് ധനുഷ്കോടി. രാമേശ്വരത്ത്‌ നിന്നും 18 കിലോമീറ്ററാണ്‌ ധനുഷ്കോടിയിലേക്ക്‌. ഒറ്റപ്പെട്ട ഇടുങ്ങിയ വഴിയും വരണ്ട മരങ്ങളും കഴിഞ്ഞു നോക്കെത്താ ദൂരത്തോളം ഏക്കറുകള്‍ പരന്ന് കിടക്കുന്ന മണല്‍ക്കരയുടെ ഓരത്തിലൂടെ ധനുഷ്കോടിയെന്ന 'പ്രേത നഗരിയി'ലെത്തുന്നു. ധനുസ്സിന്റെ അറ്റം; അതാണ്‌ ധനുഷ്കോടി.
ഭൂമി ഒരറ്റത്ത്‌ അവസാനിക്കുകയാണ്‌, ധനുഷ്‌ക്കോടിയിലെത്തുമ്പോള്‍. കടലെടുത്ത നഗരത്തിന്റെ കടലിലേക്കിറങ്ങി നില്‍ക്കുന്ന തുരുത്തില്‍ നില്‍ക്കുമ്പോള്‍ നമുക്ക്‌ മണിമാളികകള്‍ സ്വപ്‌നം കാണാന്‍ കഴിയില്ല.

http://www1.sulekha.com/mstore/rc1947/albums/default/Dhanushkodi.jpg
ഒരിക്കല്‍ പേരും പെരുമയും സൗഭാഗ്യങ്ങളും നിറഞ്ഞ നഗരമായിരുന്നു ധനുഷ്‌ക്കോടി. പാസ്‌പോര്‍ട്ട്‌ ഓഫീസും റെയില്‍വേ സ്‌റ്റേഷനും ജനസാന്ദ്രതയുണ്ടായിരുന്ന ഒരിടം. ആ ധനുഷ്‌ക്കോടിയാണിന്ന്‌ പ്രേതഭൂമി പോലെ!  കടലില്‍ നിന്നും 40 കിലോമീറ്ററോളം നീളത്തില്‍ ദു:വും പേറി കിടക്കുന്ന ധനുഷ്‌ക്കോടി അവസാനിക്കുന്നത്‌ അരിച്ചില്‍ മുനയിലാണ്‌. ഇവിടെയാണ്‌ ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും ഒന്നിക്കുന്നത്‌.രാമേശ്വരത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലവും അതിനു സമാന്തരമായുള്ള റെയില്‍വേ ലൈനും പ്രശസ്തങ്ങളാണ്‌. തെളിഞ്ഞ ദിവസമാണെങ്കില്‍ ഇവിടെ നിന്നാല്‍ ശ്രീലങ്ക കാണാം. ഒന്നോര്‍ക്കണം. വേലിയേറ്റ ദിവസങ്ങളില്‍ ധനുഷ്കോടിയുടെ ഈ ഭാഗം കടല്‍ കയറിക്കിടക്കുകയായിരിക്കും.
http://www.vikneshn.com/blog/wp-content/uploads/2009/12/9.jpg

മൂന്നു ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ധനുഷ്കോടിക്ക് ഒരു ആധുനിക നഗരത്തിന്റെ എല്ലാ കെട്ടും മട്ടുമുണ്ടായിരുന്നു അന്ന്.
ഒരു സാധാരണ കടലോരപ്പട്ടണമായിരുന്ന ധനുഷ്കോടി.ആയിരങ്ങളുടെ വിശ്വാസങ്ങളും സ്വപ്‌നങ്ങളും തകര്‍ത്തെറിഞ്ഞ മണ്ണാണിത്‌. 1964 ഡിസംബറിലെ ഒരു രാത്രിയില്‍ വന്ന ചുഴലിക്കാറ്റ് തുടച്ചുമാറ്റപ്പെടുകയായിരുന്നു. അന്ന്‌ ഇവിടേക്ക്‌ വരുകയായിരുന്ന 'ബോട്ട് മെയില്‍' എന്നറിയപ്പെടുന്ന ട്രയിനും, അതില്‍ വിനോദ യാത്രക്കായി പുറപ്പെട്ട ഇരുന്നൂറോളം വിദ്യാര്‍ത്ഥികളെയും മണല്‍കാറ്റ് വിഴുങ്ങി.നഗരവും റെയില്‍വേ ട്രാക്കും തകര്‍ന്നു തരിപ്പണമായി.
http://lh4.ggpht.com/_lZC0Q8KxTY8/SDxwKJOHd9I/AAAAAAAAB5A/HYOWYWwX_t0/IMG_4459.jpg
തമിള്‍ നാട് സര്‍കാര്‍ ധനുഷ്കോടി യെ ഒരു പ്രേത നഗരം ആയി പ്രഖാപിച്ചു  വികസന പ്രവര്‍ത്തന പരുധിക് വെളിയില്‍ ആക്കി
പ്രമാണം:പാമ്പന്‍ തീവണ്ടിപ്പാലം.jpg
പാമ്പന്‍ തീവണ്ടിപ്പാലം. കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള കാന്റിലിവര്‍ സം‌വിധാനത്തില്‍

പാമ്പൻ പാലം

തമിഴ്‌നാട്ടിലെ രാ‍മനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പന്‍ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പന്‍ പാലം.
തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പന്‍ പാല‍മെന്നു വിളിക്കുന്നത്.റോഡ് പാലത്തേക്കാള്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീ‍വണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ പതിഞ്ഞിരുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പന്‍പാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2345 മീറ്റര്‍ നീളമുള്ള പാമ്പന്‍പാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍ പാലമാണ്. കപ്പലുകള്‍‌ക്ക് കടന്ന് പോകാന്‍ സൗകര്യമൊരുക്കി പകുത്ത് മാറാന്‍ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മാണം.

1964 ഡിസംബര്‍ 22-നു രാത്രിയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റ് പാമ്പന്‍ ദ്വീപിനെ തകര്‍ത്തെറിഞ്ഞു. ധനുഷ്കോടിയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിന്‍ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി. ആരും രക്ഷപ്പെട്ടില്ല. ധനുഷ്കോടി പട്ടണവും റോഡും തീവണ്ടി പാളവും എല്ലാം പൂര്‍ണ്ണമായി നശിച്ചു. പാമ്പന്‍ പാലത്തിനും കാര്യമായി കേടുപറ്റി. പാലത്തിന്റെ നടുവീലെ ലിഫ്റ്റ് ചുഴലിയിലും തകര്‍ന്നില്ല. ഈ ഭാഗം നിലനിര്‍ത്തി പിന്നീട് പ്പുതുക്കി പണിതതാണ് ഇപ്പോഴുള്ള പാലം. ദുരന്തത്തിനു ശേഷം ധനുഷ്കോടിയില്‍ ആളൊഴിഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ മാത്രമാണ് അവിടെയിപ്പോഴുള്ളത്. തീവണ്ടികള്‍ രാമേശ്വരം വരെയേ പോകൂ.

പ്രമാണം:ധനുഷ്കോടി തീവണ്ടിയാപ്പീസ്.jpg
തകര്‍ന്ന തീവണ്ടി സ്റ്റേഷന്‍

കാഴ്ച്ചകള്‍ കാണല്‍ മാത്രമല്ല യാത്ര. അത്‌ ജീവിതത്തെ ആഴത്തിലും സ്ഥിരമായും മാറ്റുകയും ചെയ്യും. ഇങ്ങോട്ടുള്ള യാത്ര ടൂറിസത്തിന്റെ പതിവു നിര്‍വചനങ്ങളില്‍ വരില്ല. കാഴ്ച്ചകള്‍ ഓര്‍മകളെയാണുണര്‍ത്തുക.വളരെ വ്യത്യസ്തമായ യാത്രയായിരിക്കും ധനുഷ്കോടിയിലേക്ക്‌. ഭൂമിയുടെ അവസാനമെന്നു തോന്നുന്നിടം. കടലും മണല്‍പരപ്പും മാത്രം. പിന്നെ ഓര്‍മകളുണര്‍ത്തുന്ന കാറ്റും.
ഇതിഹാസത്തിനും ചരിത്രത്തിനുമൊക്കെ വേദിയായിരുന്ന ധനുഷ്‌കോടിയിലേക്കുള്ള യാത്ര സമ്മാനിക്കുന്നത്, മനുഷ്യജീവിതത്തിന്റെ നശ്വരതയേയും നൈമിഷികതയേയും പറ്റിയുള്ള അനിവാര്യമായൊരു തിരിച്ചറിയലാണ്. അഹങ്കാരത്തിന്റെയും സുഖലോലുപതയുടേയും പാരമ്യത്തിലേയ്ക്ക് സഞ്ചരിക്കുന്ന മനുഷ്യമനസ്സുകള്‍ക്ക് നൊമ്പരമുണര്‍ത്തുന്ന ദുരന്തസ്മരണകളിലൂടെ അത്തരമൊരു അവബോധം പകര്‍ന്നു നല്‍കാനായിരിക്കണം, പ്രകൃതി ഇത്തരം ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതും, ദശാബ്ദങ്ങള്‍ കഴിഞ്ഞാലും അവയെ മാറ്റമില്ലാത്ത സ്മാരകങ്ങളായി നിലനിര്‍ത്തുന്നതും.

എങ്ങനെയെത്താം
രാമേശ്വരം വഴി മാത്രമേ ധനുഷ്‌ക്കോടിയിലേക്ക്‌ എത്താന്‍ പറ്റൂ. കേരളത്തില്‍ നിന്നും രാമേശ്വരത്തേയ്‌ക്ക്‌ ട്രെയിന്‍ കിട്ടും. അല്ലെങ്കില്‍ തിരുവനന്തപുരം വഴി ബസ്സിലും യാത്ര ചെയ്യാം.തമിഴ്‌നാട്‌ ടൂറിസം ഡെവലപ്പ്മെന്റ്‌ കോര്‍പ്പറേഷന്‍ ഹോട്ടലില്‍ അന്വേഷിച്ചാല്‍ ധനുഷ്കോടിയിലേക്കു യാത്രക്കുള്ള സൗകര്യങ്ങള്‍ ചെയ്തു തരും
താമസം രാമേശ്വരത്താക്കാം.
Hotєl Tαмιl иαdu hαs α Good яєstαuяαиt too
ρh:04573-221064
www.ttсoиlιиє.сoм
αvoιd иιght Jouяиєy to dhαиushkodι

കടപാട് :ആമി.വി,
യാത്ര (ട്രാവല്‍ മാഗസിന്‍ )

ന്യൂ ഡെല്‍ഹി

ന്യൂ ഡെല്‍ഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്‌. സര്‍ക്കാര്‍ കാര്യാലയങ്ങള്‍, ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയപ്രമുഖരുടേയും മന്ദിരങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍, മറ്റു രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങള്‍ എന്നിവയാണ്‌ ഇവിടെ അധികവും. കൊനാട്ട് പ്ലേസ് പോലെയുള്ള വാണിജ്യകേന്ദ്രങ്ങളും നിരവധി വന്‍‌കിട ഹോട്ടലുകളും ഇവിടെയുണ്ട്.


രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റു വരെ നീളുന്ന രാജ്‌പഥും കൊനാട്ട് സര്‍ക്കസില്‍ നിന്നും തുടങ്ങി രാജ്പഥിനെ ലംബമായി മുറിച്ചു കടന്ന്നു പോകുന്ന ജന്‍പഥ് എന്നീ രണ്ടു വീഥികളെ ചുറ്റിയാണ്‌ ന്യൂ ഡെല്‍ഹി നഗരം.  ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വീതിയേറിയ റോഡുകളും, റൗണ്ട് എബൗട്ടുകളും, മേല്പ്പാലങ്ങളും, വഴിയരികിലെ വൃക്ഷങ്ങളും ന്യൂ ഡെല്‍ഹിയെ അവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

പ്രമാണം:Parl.jpg
സൗത്ത് ബ്ലോക്ക്, രാഷ്ട്രപതിഭവന്‍, നോര്‍ത്ത് ബ്ലോക്ക്








ഡെല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അഥവാ ഡി.ടി.സി. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബസ് സര്‍‌വീസ് ആണ്‌. ദില്ലിയിലും പരിസരപ്രദേശങ്ങളിലും കൂടാതെ അന്തര്‍ സംസ്ഥാന സര്‍‌വീസുകളും ഡി.ടി.സി. നടത്തുന്നു. ലോകത്തിലെത്തന്നെ ഏറ്റവും വലിയ പരിസ്ഥിതിസൗഹൃദ ബസ് സര്‍‌വീസ് ആണ്‌ ഡി.ടി.സി. ) ബസ് റൂട്ടുകളില്‍ പ്രധാനപ്പെട്ടത്. 3 രൂപ, 5 രൂപ, 7 രൂപ, 10 രൂപ എന്നിങ്ങനെ നാലു ടിക്കറ്റ് നിരക്കുകളേ ബസുകളില്‍ നിലവിലുള്ളൂ.
ഇന്ത്യന്‍ റെയില്‍‌വേയുടെ 16 മേഖലകളില്‍ ഒന്നായ ഉത്തര റെയില്‍‌വേയുടെ ആസ്ഥാനമാണ്‌ ന്യൂ ഡെല്‍ഹി. രണ്ടു പ്രധാനപ്പെട്ട റെയില്‍‌വേ സ്റ്റേഷനുകളാണ്‌ ന്യൂ ഡെല്‍ഹിയിലുള്ളത്. ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷനും ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനും. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ഇവിടെ നിന്നും പുറപ്പെടുന്നു. ഓള്‍ഡ് ഡെല്‍ഹിയിലുള്ള പുരാണ ദില്ലി സ്റ്റേഷനും വളരെയധികം യാത്രക്കാരുള്ള ഒരു സ്റ്റേഷനാണ്‌.
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള സബര്‍ബന്‍ റെയില്‍‌വേ സര്‍‌വീസുകളും ഇവിടെ നിന്നുണ്ട്.
ന്യൂ ഡെല്‍ഹി നഗരത്തേയും പരിസരപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന അതിവേഗ മെട്രോറെയില്‍ സര്‍‌വീസ് 2004 ഡിസംബര്‍ 24-നാണ്‌ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യയിലെ  അണ്ടര്‍ഗ്രൗണ്ട് മെട്രോ റെയില്‍‌വേയാണ്‌ ഡെല്‍ഹി മെട്രോ,  ഡെല്‍ഹി മെട്രോയുടെ ചില പാതകള്‍ ഭൂമിക്കടിയിലൂടെയല്ലാതെ ഉയര്‍ത്തിയ തൂണുകള്‍ക്കു മുകളിലൂടെയുമുണ്ട്.
ദില്ലി ഗവണ്മെന്റിന്റേയും കേന്ദ്രഗവണ്മെന്റിന്റേയും സം‌യുക്തസം‌രംഭമാണിത്. 2008-ലെ സ്ഥിതിയനുസരിച്ച് താഴെക്കൊടുത്തിരിക്കുന്ന മൂന്നു ലൈനുകളിലായി ആകെ 68 കിലോമീറ്റര്‍ ദൂരം മെട്രോ റെയിലുണ്ട്. ഇവക്കിടയില്‍ 62 സ്റ്റേഷനുകളാണ്‌ ഉള്ളത്. മറ്റു ലൈനുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

Thursday, February 4, 2010

താജ്‌മഹല്‍

ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹല്‍  ആഗ്രയില്‍, യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് വര്‍ഷം എടുത്തു
1983- ല്‍ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയില്‍ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലില്‍ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേര്‍ന്ന ഒരു സമുച്ചയമാണ്‌ താജ് മഹല്‍. ഇതിന്റെ പണി ഏകദേശം 1632 ല്‍ തുടങ്ങി 1653 ല്‍ തീര്‍ന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്‍റെ പ്രധാന ശില്പി
താജ് മഹല്‍ പേര്‍ഷ്യന്‍ സംസ്കാരത്തിന്റേയും മുഗള്‍ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുര്‍ രാജവംശത്തില്‍ നിന്നുള്ള ചില വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയില്‍ ഉണ്ടായിരുന്നു. സമര്‍കണ്ടിലെ ഗുര്‍-ഏ-അമീര്‍ എന്ന കെട്ടിടം. ഹുമയൂണിന്റെ ശവകുടീരം , ഡെല്‍ഹിയിലെ ഷാജഹാന്റെ സ്വന്തം ജുമാ മസ്ജിദ് എന്നിവയില്‍ നിന്നും വാസ്തുവിദ്യ പ്രചോദനങ്ങള്‍ ഉള്‍കൊള്ളുന്നതാണ് താജ്. ആദ്യകാലത്തെ മുഗള്‍ കെട്ടിടങ്ങള്‍ എല്ലാം തന്നെ ചുവന്ന മണല്‍ക്കല്ലിലാണ്‌ പണിതിരുന്നത്. പക്ഷേ, ഷാജഹാന്‍ താജ് മഹല്‍ പണിയുന്നതിന് വെണ്ണക്കല്‍ തന്നെ കൂടാതെ വിലപിടിപ്പുള്ള മറ്റുചില കല്ലുകള്‍ എന്നിവ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം മറ്റ് മുഗള്‍ കാലഘട്ടത്തെ കെട്ടിടങ്ങളേക്കാളും താജ് മഹലിന് ഒരു പ്രത്യേക ആകര്‍ഷണം തന്നെ ഉണ്ടാവുകയായിരുന്നു.
മുംതാസിനോടുള്ള ഷാജഹാന്റെ പ്രണയത്തേയും അതിന്റെ സ്മാരകമായ ഈ സൗധത്തേയും കുറിച്ച് ടാഗോര്‍ ലവേഴ്സ് ഗിഫ്റ്റ് എന്ന ഒരു കവിതയെഴുതിയിട്ടുണ്ട്.










https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg22Qdx-m3NJi5q8dJPrEESaCvr89TjyyhjjHVpI9aiVV3Uq-iK0N_1Hnr3KlkVkDaBJJU_fOQ_wAq9b4C4FF0cXuj7h48grk-eEKD18yRWd8-ELonz28VIKIKGpZli0BcRu0mGwgLyDPzy/s800/scaled1.jpg


https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigbgREA33rG57-44qzY-M9vFlqUPsasus77ESZaWX1TgTJQsy0iz_MQTGfXkJSvcUgMJpaxt3XUJyFJ1hlNL_aTnNKlkU8psdJCaCAWQQByzUOpOBfcgfORiDjp3lysj4tA_NwcCm7I-Wi/s800/_mg_40602.jpg

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdi-K8R6t2wOxuy5HS-EKBTbwIVZWrVPSrnLK4ZaupcNGEyDHPh9t24MaFGs6YoRMM8dcCZU5mSt5f4Lbd-GadG8etkkKRIHCzGf1GlxMTu6I9Fkz39nLE7HyAfKt0h3jO1O1liZx3e3Ut/s800/img_3927-2s.jpg





താജ് മഹല്‍ വര്‍ഷം തോറും 2 മുതല്‍ 4 ദശലക്ഷം ആളുകള്‍ സന്ദര്‍ശിക്കുന്നതായിട്ടാണ് കണക്ക്. ഇതില്‍ 200,000 ലധികം വിദേശികളാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് തണുപ്പുകാ‍ലമായ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. പുക വമിപ്പിക്കുന്ന മലിനീകരണ വാഹനങ്ങള്‍ക്ക് താജ് മഹലിന്റെ അടുത്ത് പ്രവേശനമില്ല. സന്ദര്‍ശകര്‍ നടന്നു എത്തുകയോ, സൈക്കിള്‍ റിക്ഷ മുതലായ പരിസ്ഥിതി മലിനീകരണ കാരണമല്ലാത്ത വാഹനങ്ങള്‍ ആശ്രയിച്ചോ എത്തണം.  ചെറിയ പട്ടണമായ തെക്കേ താജ് ഭാഗം, താജ് ഗഞ്ച് എന്നറിയപ്പെടുന്നു. മുംതാസ്ബാദ് എന്നും ഇവിടത്തെ പറയുന്നു. ഇത് ഒരു അന്നത്തെ ചന്തയായി പണിതത് ഇന്നും അങ്ങനെ തന്നെ സ്ഥിതി ചെയ്യുന്നു. സന്ദര്‍ശകരുടെ ആവശ്യങ്ങളും മറ്റും, സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും ഇവിടം ഉപയോഗപ്പെടുന്നു. 

ഇവിടത്തെ സന്ദര്‍ശന സമയം രാവിലെ 6 മണി മുതല്‍ വൈകുന്നേരം 7മണി വരെയാണ്. വെള്ളിയാഴ്ചകളില്‍ അവധിയാണ്. അന്ന് മുസ്ലിം പ്രാര്‍ത്ഥനകള്‍ക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ. ഉച്ചക്ക് 12 മണി മുതല്‍ 2 മണി വരെയാണ് പ്രാര്‍ത്ഥനാസമയം. താജ് മഹല്‍ പൗര്‍ണ്ണമി നാളുകളിലും അതിനും മുന്‍പും പിന്‍പുമായി രണ്ടു ദിവസങ്ങള്‍ ചേര്‍ത്ത് മൊത്തം അഞ്ച് ദിവസങ്ങള്‍ രാത്രി കാണുവാനായി തുറക്കാറുണ്ട്. ഇതില്‍ വെള്ളിയാഴ്ചകള്‍ അവധിയായിരിക്കും. . റംസാന്‍ മാസങ്ങളില്‍ രാത്രി സന്ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ കാരണങ്ങളാല്‍ താജ് മഹലിനകത്തേക്ക് വെള്ളം, ചെറിയ ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍, ചെറിയ പഴ്സുകള്‍ എന്നിവ മാത്രമേ കടത്തി വിടുകയുള്ളൂ. 

എത്തിച്ചേരാന്‍

ആഗ്രയിലേക്ക് എത്തിച്ചേരാന്‍ ഏറ്റവും എളുപ്പ മാര്‍ഗ്ഗം ഡെല്‍ഹിയില്‍ നിന്ന് റോഡ്, റെയില്‍ മാര്‍ഗ്ഗമാണ്. ഡെല്‍ഹിയില്‍ നിന്നും സരായി കാലേ ഖാന്‍ അന്തര്‍‌ദേശീയ ബസ് ടെര്‍മിനലില്‍ നിന്നും ബസ്സുകള്‍ ഉണ്ട്. ഇതു കൂടാതെ ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും വിവിധ ട്രെയിനുകളും ഉണ്ട്.
  • ഏറ്റവും അടുത്ത വിമാനത്താവളം ആഗ്ര വിമാനത്താവളം, ഡെല്‍ഹി വിമാനത്താവളം
  • ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍ - ആഗ്ര കന്റോണ്‍‌മെന്റ് സ്റ്റേഷന്‍, രാജാ കി മണ്ടി സ്റ്റേഷന്‍
  • ബസ്സ് ടെര്‍മിനല്‍ - ആഗ്ര ബസ് ടെര്‍മിനല്‍.
ആഗ്രയില്‍ സഞ്ചാരത്തിന് സാധാരണ നിലയില്‍ ടാക്സികളും, ഓട്ടോറിക്ഷകളും ലഭ്യമാണ്. ഇതു കൂടാതെ കുതിരവണ്ടികളും ഇവിടെ സാധാരണമാണ്.
Photos By John
കടപ്പാട് : IndoHistory, Tajmahal travel & tours